note

കൂട്ടായ്മ

Friday, September 14, 2012

സെപ്തംബര്‍ 14 ഗ്രന്ഥശാലാദിനം


സംഘടിത ഗ്രന്ഥശാലാപ്രസ്ഥാനത്തിന് തുടക്കം കുറിച്ച സെപ്തംബര്‍ 14
ഗ്രന്ഥശാലാദിനമായി ആചരിക്കുന്നു.
ഗ്രാമീണ വിജ്ഞാന കേന്ദ്രങ്ങളായി വര്‍ത്തിക്കുന്ന ആറായിരത്തിലധികം
ഗ്രന്ഥശാലകള്‍ കേരളീയരുടെ സാമൂഹികസാംസ്കാരിക ജീവിതത്തില്‍
വഹിക്കുന്ന പങ്ക് ഏറ്റവും പ്രധാനപ്പെട്ടതാണ്. രാജ്യസ്നേഹികളും,
വിജ്ഞാനദാഹികളും സേവനതല്പരുമായ സാമൂഹ്യരാഷ്ട്രീയ
പ്രവര്‍ത്തകരുടെ നിസ്വാര്‍ത്ഥപരിശ്രമത്തിന്‍റെ ഫലമായി വിവിധ
പ്രദേശങ്ങളില്‍ രൂപംകൊണ്ട ഗ്രന്ഥശാലകളെ ഏകോപിപ്പിച്ച്
കേരളഗ്രന്ഥശാലാസംഘത്തിന്റെ കൊടി കീഴില്‍ അണിനിരത്താന്‍
കഴിഞ്ഞു എന്നതാണ് നമ്മുടെ സാംസ്കാരിക ചരിത്രത്തിലെ ഏറ്റവും
തിളക്കമുള്ള മുഹൂര്‍ത്തങ്ങളിലൊന്ന്.അതിന് നേതൃത്വം നല്‍കിയ
മഹാരഥനായ പി.എന്‍.....,പണിക്കര്‍ പിന്നീട് കേരളത്തിലുടനീളം ഓടിനടന്ന്
ഗ്രന്ഥശാലകളെ ഊര്‍ജ്ജസ്വലവും,സജീവവുമാക്കി.പ്രവര്‍ത്തകരെ
കര്‍മ്മോത്സുകരാക്കി.
"വായിച്ചു വളരുക" എന്ന സന്ദേശമാണ് അദ്ദേഹം കേരളീയര്‍ക്ക് നല്‍കിയത്.
ആ സന്ദേശം  ഉള്‍ക്കൊണ്ട് ഒട്ടേറെ പ്രവര്‍ത്തകര്‍ ചൊരിഞ്ഞ വിയര്‍പ്പിന്റെയും,കണ്ണീരിന്‍റെയും ഉപലബ്ധിയാണ് കേരളസംസ്ഥാനത്തിന്റെ
അഭിമാനമായി മാറിയ ഗ്രന്ഥശാലാപ്രസ്ഥാനം.കേരളത്തിലെ സാമാന്യജനങ്ങള്‍ നല്‍കിയ പിന്തുണയും,അര്‍പ്പിച്ച വിശ്വാസവുമാണ്
ഈ പ്രസ്ഥാനത്തിന്റെ കരുത്തായി പരിണമിച്ചത്.
ആ പ്രകാശം എങ്ങും പ്രഭചൊരിയട്ടെ!
============================================
                                                                  ലൈബ്രറി

                                             പതാകയുയര്‍ത്തുന്നു    
 വില്‍വട്ടം P.H.C.യുടെ ക്ലാസ് ആരോഗ്യപരിപാലനത്തെപ്പറ്റി
                                             മെഡിക്കല്‍ പരിശോധനാ ക്യാമ്പ്

                                              അക്ഷരദീപം തെളിയിക്കുന്നു
വില്ലടം യുവജനസംഘം വായനശാല Reg:2602(തൃശ്ശൂര്‍),)ഗ്രന്ഥശാല ദിനംആചരിച്ചു.

Wednesday, August 29, 2012

ഓണം ആശംസകള്‍

എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഓണം ആശംസകള്‍




Thursday, December 1, 2011

രചനാമാന്ദ്യം സംതൃപ്തിയും-Rachana






എന്തിനേറെ പറയുന്നു ഇപ്പോള്‍ എന്‍റെ ബ്ലോഗില്‍
എഴുതാന്‍ സമയമില്ല തീരെ!
ഭാവനാചിറകിലേറി മനസ്സും,വപുസ്സും സജ്ജമാക്കി
എഴുതാനുള്ള ആദ്യപടിയായി ഡാഷ്ബോര്‍ഡ്
തുറക്കുമ്പോള്‍ കാണുന്നു.
ഞാന്‍ പിന്തുടരും ബ്ലോഗുകള്‍.
പുതുരചനകള്‍.
ക്ഷണിക്കുന്നു,ഒന്നുകണ്ടു് പോകാന്‍.
അവഗണിക്കരുതല്ലോ!
ക്രമാനുക്രമം തുറക്കുന്നു.
അറിവിന്റെ,അനുഭവത്തിന്റെ പുത്തന്‍ചക്രവാളങ്ങള്‍
കണ്‍മുമ്പിലേയ്ക്ക് തുറന്നുവരുന്നു. ആകര്‍ഷകമായരചനകളും,
വശ്യമനോഹരമായ ചിത്രങ്ങളും,
ആനുകാലിക പ്രസക്തമായ വിഷയങ്ങളെ സംബന്ധിച്ചുള്ള
വിജ്ഞാനപ്രദമായവിവരങ്ങളും, പ്രൌഢമായ ലേഖനങ്ങളും.
എല്ലാം സശ്രദ്ധം വായിച്ച് 'പേസ്റ്റൊ'ട്ടിക്കാതെ തനതായ
ശൈലിയില്‍ അഭിപ്രായങ്ങള്‍ എഴുതാന്‍ ശ്രമിക്കുന്നു.

ഓരോ ബ്ലോഗിലുമായി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുമ്പോഴും
മനസ്സില്‍ നിറയുന്നത് ആത്മസംതൃപ്തിയാണ്.
ബ്ലോഗ് നോക്കാനും അഭിപ്രായം രേഖപ്പെടുത്താനും
കഴിഞ്ഞല്ലോ!എന്‍റെ ബ്ലോഗിലെ എഴുത്ത്  നീട്ടിവച്ചാലും,
അതിനുള്ള ഗുണം രചനയിൽ കിട്ടുമെന്നെനിക്കുറപ്പുണ്ട്.  .

പിന്നെ 'ലിങ്ക്‌'ശൃംഖലയില്‍ ചാഞ്ചാടി അപരിചിത
വാതായനങ്ങളിലൂടെ പ്രയാണം ആരംഭിക്കുമ്പോള്‍
'വെബ്' വിസ്മയം! വിരല്‍ത്തുമ്പു സ്പര്‍ശത്താല്‍ പ്രത്യക്ഷപ്പെടുന്ന അത്ഭുതപ്രപഞ്ചം സമീപം!

അതിനിടയില്‍ സംഭവിക്കുന്ന ഊര്‍ജ്ജതകരാറുകള്‍!
ആവര്‍ത്തന ദിനങ്ങള്‍...........
ആത്മസുഖം നല്‍കുന്ന ദിനങ്ങള്‍..

കടലാസില്‍ അനര്‍ഗളം വരികള്‍ ഒഴുകുമെങ്കിലും,
മറ്റു മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കാന്‍ അവസരം
ലഭ്യമാകുമെങ്കിലും,ബ്ലോഗിലെ,ഫേസ്‌ബുക്കിലെ,ഗ്രൂപ്പുകൂട്ടായ്മകളിലെ സൌഹാര്‍ദ്ദസ്നേഹസ്പർശവും, സ്വാതന്ത്ര്യവും തുലോം വിലപ്പെട്ടതാണ് ആഹ്‌ളാദദായകമാണ്!   

പ്രവൃത്തിച്ചെയ്ത സംതൃപ്തി.

"അവനവനാത്മസുഖത്തിനാചരിക്കു-
ന്നവയപരന്നു സുഖത്തിനായ് വരേണം."

ഗുരുവചനത്തിന്റെ ആഴം......!!!!!!!!!!!!



*************************************

Sunday, November 6, 2011

കളഞ്ഞുകിട്ടിയ.......പത്രങ്ങളിലൂടെ(Kalanju.....)






പണാര്‍ത്തിയാണ് ഇന്ന് സമൂഹത്തില്‍ പരക്കെ. പണം
പെരിപ്പിക്കാനുള്ള വ്യഗ്രതയില്‍ വന്‍കിടക്കാരുംഏതു
അഗമ്യമാര്‍ഗമുപയോഗിച്ചും ധര്‍മ്മംവെടിഞ്ഞ് സമ്പാദ്യം
കുന്നുകൂട്ടാനുള്ള തന്ത്രപാടിലാണ്.
ദുരാഗ്രഹിയായ രാജാവിന് ആര്‍ത്തിമാറ്റാന്‍ കൊടുത്ത
വരം ശാപമായി കലാശിച്ച കഥ ഇത്തരുണത്തില്‍
ഓര്‍മയില്‍വരികയാണ്.

ആധുനികജീവിതസുഖലോലുപതയില്‍ നിമിഗ്നരായി
ആയതിനുവേണ്ട 'മെറ്റീരിയല്‍സ് 'സംഘടിപ്പിക്കുന്നതിനായി
അധര്‍മ്മ മാര്‍ഗങ്ങളിലൂടെ ചരിക്കുകയും മനുഷ്യത്വരഹിതമായ,
പൈശാചികമായ ക്രൂരകൃത്യങ്ങള്‍ നിര്‍വഹിച്ചു് വിലസിനടക്കുന്നെന്നു
കേള്‍ക്കുമ്പോള്‍ത്തന്നെ.........................................

അത്തരം സുഖങ്ങള്‍ നൈമിഷികമാണെന്നോര്‍ക്കണം!!!


എന്നാല്‍ സത് മൂല്യങ്ങള്‍ കൈവിടാതെ അതിനനുസൃതമായി
ജീവിക്കുന്നവര്‍ക്ക് ഒരിക്കലും കുറ്റബോധവും,ജീവിതപരാജയവും
ഉണ്ടാവുകയുമില്ല.നിശ്ചയം.നിശ്ചയം.

2011 നവംബര്‍ 6 ഞായറാഴ്ച്ച മാതൃഭൂമിദിനപത്രത്തിലെ
വാര്‍ത്ത ഞാനിവിടെ ചേര്‍ക്കുന്നു.













കളഞ്ഞുകിട്ടിയ പത്തുപവന്‍ ഉടമസ്ഥനെ ഏല്പിച്ചു.

ചിറ്റൂര്‍: ഓട്ടോ യാത്രയ്ക്കിടെ കളഞ്ഞുപോയ 10പവന്‍ സ്വര്‍ണമടങ്ങിയ
ബാഗ് ലോറിഡ്രൈവറുടെ സത്യസന്ധതയില്‍ നാവിക ഉദ്യോഗസ്ഥന് തിരിച്ചുകിട്ടി.

ലോറി ഡ്രൈവര്‍ മാഞ്ചിറ കല്ലത്തുപറമ്പില്‍ വി.മോഹന്‍ദാസാണ് കളഞ്ഞുകിട്ടിയ
സ്വര്‍ണം ഉടമസ്ഥന് തിരിച്ചേല്പിച്ചത്. നാവിക ഉദ്യോഗസ്ഥന്‍ ചിറ്റൂര്‍സ്വദേശി
രാജാമണി കല്യാണാവശ്യത്തിന് സ്വരൂപിച്ച സ്വര്‍ണമടങ്ങിയ ബാഗ് നല്ലേപ്പിള്ളി
യിലേക്കുള്ള ഓട്ടോയാത്രയ്കിടെ മാഞ്ചിറവെച്ച് നഷ്ടമാവുകയായിരുന്നു.

വെള്ളിയാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് സംഭവം. ഈ സമയം മാഞ്ചിറയിലെ
വീട്ടിലേക്ക് പോവുകയായിരുന്ന മോഹന്‍ദാസിന്കളഞ്ഞുപോയസ്വര്‍ണമടങ്ങിയ
ബാഗ് ലഭിച്ചു. ബാഗില്‍ തുണികളും 10 പവന്‍ സ്വര്‍ണമടങ്ങിയ ചെറിയ പെട്ടിയും
കണ്ടതോടെ മോഹന്‍ദാസ് ബാഗുമായി ചിറ്റൂര്‍ പോലീസ്‌സ്റ്റേഷനിലെത്തി.
ഈ സമയം രാജാമണി ബാഗും സ്വര്‍ണവും നഷ്ടപ്പെട്ട വിവരം കാണിച്ച് പോലീസില്‍
പരാതിനല്‍കിയശേഷം സ്റ്റേഷനില്‍നിന്ന് ഇറങ്ങുകയായിരുന്നു.

പോലീസിന്റെ സാന്നിധ്യത്തില്‍ മോഹന്‍ദാസ് ബാഗ് രാജാമണിയെ ഏല്പിച്ചു.
ശനിയാഴ്ച പോലീസ്‌സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ ബാഗും സ്വര്‍ണവും
തിരിച്ചേല്പിച്ച മോഹന്‍ദാസിനെ ആദരിച്ചു. ചിറ്റൂര്‍പോലീസിന്റെ ഉപഹാരം
എസ്.ഐ. എം.ജെ.ജിജോ, മോഹന്‍ദാസിന് കൈമാറി.

****************************************************

Monday, September 5, 2011

പത്രം കിട്ടാത്ത ദിവസം(Pathram....)






കാലത്തുണര്‍ന്നപ്പോള്‍ തന്നെ പത്രമാണ്‌ തെരഞ്ഞത്.
പത്രം വരാന്തയില്‍ വീണിട്ടില്ല.ഗേറ്റില്‍ ഉറപ്പിച്ച ബോക്സിലാണ്
മഴയുണ്ടെങ്കില്‍ പത്രക്കാരന്‍ പത്രം നിക്ഷേപിക്കാറ്.
ഞാന്‍ ബോക്സില്‍ പരതി.
ഇല്ല.
പത്രമില്ല
ഒരുദിവസം പത്രം വായിച്ചില്ലെങ്കിലുള്ള അസ്വസ്ഥത!
എന്തോ കൈമോശംവന്ന മാനസികസമ്മര്‍ദം........!
ചെറുപ്പം മുതലുള്ള ശീലമായിപ്പോയി.
ടി.വി.ന്യൂസ്‌ കണ്ടാലും മറ്റു ദൃശ്യശ്രാവ്യമാധ്യമങ്ങളില്‍ നിന്നുള്ള
വാര്‍ത്തകള്‍ കേട്ടാലും വായനയില്‍ നിന്നുകിട്ടുന്ന സംതൃപ്തി ലഭിക്കാറില്ല.
സാങ്കല്പികരൂപഭാവങ്ങള്‍ ശിലാലിഖിതം പോലെ മനോദര്‍പ്പണത്തില്‍
കൊത്തിവെക്കുന്നു.ഓര്‍മ്മകളില്‍.ചിന്തകളില്‍ ...............
വായനകൊണ്ടുള്ള പ്രയോജനം..............
മുടക്കമാണെങ്കില്‍ തലേദിവസത്തെ പത്രത്തില്‍ കുറിപ്പ് കൊടുക്കുമല്ലോ!
സംശയം തീര്‍ക്കാന്‍ ഞാന്‍ വീണ്ടും പഴയ പത്രം എടുത്തു പരിശോധിച്ചു.
ഇല്ല.അതിലൊന്നും സൂചിപ്പിച്ചിട്ടില്ല.
അടുത്തതായി പത്രഏജന്റിനെ വിളിച്ചുചോദിച്ചു:
പത്രവിതരണക്കാര്‍ പണിമുടക്കില്‍.....!
പെട്ടെന്ന് അത്ഭുതത്തോടെ ഞാന്‍ ചോദിച്ചു:ഹര്‍ത്താലായലും,ബന്ദായാലും
മുടക്കംവരാത്ത.....
അപ്പോള്‍ ഫോണിലൂടെ പത്രവിതരണക്കാരുടെ പരാധീനതകള്‍ ഒഴുകിവരികയാണ്.....പുലര്‍ച്ചെ തണുപ്പില്‍ മഴയില്‍........
പരാതികള്‍......പണംപിരിക്കാനുള്ള അലച്ചിലുകള്‍......
കൃത്യസമയത്തുതന്നെ അടച്ചില്ലെങ്കില്‍................
പത്രഉടമകളുടെയും,അധികാരികളുടെയും,അവഗണന......
പാവം വായനക്കാരന്‍ എന്താണ് ചെയ്യേണ്ടത്‌...ഇതിനിടയില്‍...?!!!!!
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
ചിത്രങ്ങള്‍:google.com

Sunday, August 28, 2011

ഇടത്താവളങ്ങൾ

വൈകുന്നേരം 6മണി
ബസ്സില്‍ തിരക്കുള്ള സമയം
പണി കഴിഞ്ഞു വരുന്ന പണിക്കാരുടെ തിരക്ക്.....                                     അവര്‍ തിക്കിത്തിരക്കി ബസ്സില്‍ കയറുന്നു.
അപകടത്തില്‍പ്പെട്ടു പരിക്കേറ്റ സുഹൃത്തിനെ കാണാന്‍ ആശുപത്രിയില്‍ പോയിവരികയായിരുന്നു ഞാന്‍..
വീട്ടില്‍എത്തിചേരാനുള്ള ധൃതിയില്‍ ബസ്സില്‍ വലിഞ്ഞുകയറി.
പേരക്കുട്ടികൾ  എന്‍റെ വരവും കാത്തിരിക്കുകയായിരിക്കും. താമസിച്ചാല്‍ നിരാശപ്പൂണ്ട്  അവര്‍ ഉറങ്ങിയിരിക്കും .കുഞ്ഞുമനസ്സുകളെ വേദനിപ്പിക്കാതെ നോക്കണം.                          ഇത്തിരി കാര്യം മതി അവര്‍ക്ക് ..........
കുറച്ചുനാളായി യാത്രയൊന്നും ചെയ്യാറില്ലായിരുന്നു ഞാൻ. . തണ്ടെല്ലുവേദനയും,മുട്ടുവേദനയും..നടക്കാനും,സ്റ്റെപ്പുകയറാനും പറ്റാത്ത അവസ്ഥയിൽ:                                                                        ആറുമാസത്തെ ആയുർവ്വേദച്ചികിത്സയുടെ ഗുണംകൊണ്ടാണ്  എനിക്ക് സുഗമമായി നടക്കാനായത്..                                                                     പുറത്തുപ്പോയിവരുമ്പോൾ എന്റെ കൈവശം  പലഹാരപ്പൊതിയുണ്ടായിരിക്കണം!                                  അതുംനോക്കിയിരിക്കും കൊച്ചുമക്കൾ.അതിനിന്നും മുടക്കമൊന്നും വരുത്തിയിട്ടുമില്ല.അവരുറങ്ങാതിരുന്നാൽ മതി!.     .
ഒടുവില്‍ ബസ്സ് ഞരങ്ങിയും,മൂളിയും പ്രയാണമാരംഭിച്ചു .
സ്റ്റോപ്പില് ഇറങ്ങേണ്ടിയിരുന്ന യാത്രക്കാര്‍ക്ക്  ഏറെബുദ്ധിമുട്ട്. അടുക്കുടുക്കാക്കി നിറുത്തിയവരെ വകഞ്ഞുമാറ്റി വേണം
പുറത്തുകടക്കാന്‍ .
കണ്ടക്ടറും,ക്ലീനറും ട്രിപ്പ് വൈകാതിരിക്കാനുള്ള തത്രപ്പാടില്‍ ....
സ്റ്റോപ്പുകള്‍ തൊട്ടുത്തൊട്ടാണല്ലൊ!
ഇറങ്ങുകയും കയറുകയും ചെയ്യുന്നവര്‍.
എന്നിട്ടും തിരക്കിന്‌ ശമനമൊന്നും വന്നിട്ടില്ല .
"പാമ്പിന്‍കാവ് ;പാമ്പിന്‍കാവ് .."
ക്ലീനര്‍ വിളിച്ചുപറഞ്ഞപ്പോള്‍ ചിരപരിചിതമായഇടത്തിന്റെ പേരുമാറ്റം എന്നെ ആശയകുഴപ്പത്തിലാക്കി.ഈ റൂട്ടില്‍ ഇങ്ങനെയൊരു ബസ്റ്റോപ്പിനെ പറ്റി കേട്ടിട്ടില്ലല്ലോ!                                                          പ്രസിദ്ധമായ ഒരുസ്ഥാപനത്തിന്റെപേരായിരുന്നു സ്റ്റോപ്പിന്‌.      ടൗണിൽ പോയത് മകന്റെ കാറിലായിരുന്നു.അവൻ താമസിച്ചേവരു എന്നറിഞ്ഞതുകൊണ്ടാണ് ഞാൻ ബസ്സിൽ പോന്നത്.അല്‌പം നാളിലുണ്ടാകുന്ന മാറ്റങ്ങൾ! .
പിന്നെ ഞാന്‍ കണ്ടു.                                                                                                     പുതുബാര്‍?!                                                                                                      അലങ്കരിച്ച് .നാട്ടിനിറുത്തിയിരിക്കുന്ന ഫ്ലാഗുകള്‍!.  വര്‍ണ്ണരാജിപൊഴിക്കുന്ന വൈദ്യുതദീപാലങ്കാരപ്രഭ!.
വാസ്തവത്തില്‍ എനിക്ക് ആത്മരോഷമാണുണ്ടായത്.
വാഹനം ഇരമ്പിനിന്നപ്പോള്‍ ശീഘ്രഗതിയില്‍ വഴിനുഴഞ്ഞിറങ്ങുന്നവരുടെയും,കയറുന്നവരുടെയും ആരവം.
തിക്കും,തിരക്കും.ബഹളമയം!.
മൂക്കില്‍ അടിച്ചുകയറുന്ന രൂക്ഷഗന്ധം!!
അസ്വസ്ഥതയും,തലവേദനയും..........
നാവുകുഴഞ്ഞ സംസാരങ്ങളും,അശ്ലീലപദപ്രയോഗങ്ങളും......
പുതുതായി ബസ്സില്‍ കയറിയ യാത്രക്കാരനും, കണ്ടക്ടറും
തമ്മില്‍ വാക്കുതര്‍ക്കം........
ബസ്‌ചാര്‍ജ്ജ് ചോദിച്ചപ്പോഴാണ് തര്‍ക്കം തുടങ്ങിയത്.
" കാ..ക ഷി ല നാ..ളെക്..."
"ഇത്,ബസാണ്‌.കടംല്ല്യ"
"ന്‍റെ...കയ്യി..ഒണ്ണൂല്യ"
"എറ്ക്കി വിടും"
"ന്നാ... ടോ ത്..ന്‍റെ പവ് ..റ്.."
"കുടിക്കാന്‍ ണ്ടല്ലൊ!"
"ഹ്ദെ ന്‍റെ കാ...ഷൊ..ണ്ട തന്‍..ക് നാളെ..ദ്..രാ..
ഹി ന്നൊക്കെ...അ..അ..ബ് ടെ ശെ..ലാ..യ്....."
തര്‍ക്കം നീളുകയാണ്...................
അതിനിഎവിടെയൊക്കെ??ഏതേതുതലങ്ങളില്‍..???                             
ഞാൻ അസ്വസ്ഥതയോടെ,അസഹ്യതയോടെ....................
<><><><><><><><><><>>><<>>><<<>>>>>><<<<>>><>